Skip to main content

കുരിശുമായ് ഞാന്‍....


നമ്മുടെ ജീവിതത്തില്‍ ദൈവാശ്രയ ബോധം അടിസ്ഥാന പ്രമാണമായിരിക്കണം എന്ന് ഓര്‍മിപ്പിക്കുകയാണ് ഈ നോമ്പുകാലം. സൃഷ്ടിയിലേക്കു തിരിഞ്ഞു സൃഷ്ടാവിനെ അനുസ്മരിക്കാന്‍ നമ്മെ ഒരുക്കുന്ന ദൈവം ശ്രേഷ്ടമായ ഒരു കാര്യംകൂടെ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. നിങ്ങള്‍ കഴുകനെപ്പോലെ വിവേകികളും പ്രാവിനെപ്പോലെ നിഷ്ക്കളങ്കരുമായിരിക്കണമെന്ന്. നിഷ്കളങ്കതയുടെ അര്‍ത്ഥം തേടി വിശുദ്ധ ഗ്രന്ഥത്തിലൂടെ ഒരു യാത്ര നടത്തിയാല്‍ നാം ഉല്‍പ്പത്തി പുസ്ത്തകത്തിന്‍റെ ആദ്യ അദ്ധ്യായങ്ങളില്‍ എത്തും. “പുരുഷനും അവന്‍റെ ഭാര്യയും നഗ്നരായിരുന്നു എങ്കിലും അവര്‍ക്ക് ലജ്ജ തോന്നിയില്ല.” (ഉല്‍പ്പത്തി 2,25 )
നഗ്നത എന്നതിന്  ആത്മാവിന്‍റെ നിഷ്കളങ്കമായ അവസ്ഥ എന്നൊരു വ്യാഖ്യാനമുണ്ട്. നിഷ്കളങ്കതയുടെ പര്യായമായ കുഞ്ഞ് അമ്മയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നതുപോലെ ഒരവസ്ഥ ആണത്. ദൈവത്തിന്‍റെ പദ്ധതികളെ ഹൃദയപൂര്‍വ്വം സ്വീകരിച്ചവരെല്ലാം ഈ നിഷ്കളങ്കത ഹൃദയത്തില്‍ സൂക്ഷിച്ചവരായിരുന്നു. വീടുംനാടും ഉപേക്ഷിച്ച് ദൈവം പറഞ്ഞതില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ജീവിതം തുടങ്ങിയ അബ്രാഹം മുതല്‍ രാവിരുളുവോളം പന്നികളോട് സുവിശേഷം പ്രസംഗിച്ച ഫ്രാന്‍സീസ് അസ്സിസിയില്‍ വന്നുനിന്ന് പേരറിയാത്ത ഒരുപാട് വിശുദ്ധ ജന്മങ്ങളില്‍ എത്തിനില്‍ക്കുന്നു.  
          മനുഷ്യ ജീവിതത്തിലെ നിഷ്കളങ്കത നഷ്ട്ടപ്പെട്ടതായിരുന്നു ആദ്യത്തെ പാപം. ദൈവാശ്രയത്തെ വിട്ട് സ്വയാശ്രത്തിലേക്ക് കടക്കാനുള്ള ശ്രമം അവരുടെതന്നെ വീഴ്ചക്ക് കാരണമായി. (ഉല്‍പ്പത്തി 3: 5-7) പഴയനിയമത്തിലെ സാവൂളുള്‍ രാജാവും , പുതിയനിയമത്തിലെ യൂദാസ് സ്കറിയാത്തയും ദൈവാശ്രയം വിട്ട് സ്വന്തം ശക്തിയില്‍ ആശ്രയമര്‍പ്പിച്ചവരെല്ലാം വീണുപോകും എന്നതിന്‍റെ വിശുദ്ധ ഗ്രന്ഥത്തിലെ ചില ഉദാഹരണങ്ങള്‍ മാത്രം.
            “നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.” (മത്താ 6:33) അനുദിന ജീവിതത്തില്‍ ഒരുപാട് ആകുലതകളുമായി മുന്‍പോട്ടുപോകുന്ന നമ്മുക്ക് വലിയ ആശ്വാസമാണ് ഈ വചനം. ദൈവത്തില്‍ ആശ്രയം വയ്ക്കുന്നവര്‍ക്കുവേണ്ടി കര്‍ത്താവ്‌ പദ്ധതികള്‍ വിഭാവനം ചെയ്യും എന്ന ഉറപ്പു നല്‍കുന്നുണ്ട് ഈ വചനം. എന്‍റെ  ജീവിതത്തിലെ ആകുലതകള്‍ക്കു കാരണം ദൈവിക പദ്ധതിക്ക് വിരുദ്ധമായി ഞാന്‍തന്നെ മെനഞ്ഞെടുത്ത എന്‍റെ സ്വപ്നങ്ങളാണോ എന്ന ഒരു ചോദ്യംകൂടെ ദൈവത്തോട് ഞാന്‍ ചോദിക്കെണ്ടിയിരിക്കുന്നു. ദൈവത്തിന്‍റെ സ്വപ്നങ്ങളാണ് എന്‍റെ സ്വപ്നങ്ങളെങ്കില്‍ ഞാന്‍ ശ്രദ്ധിക്കേണ്ടത് ഒരേഒരുകാര്യം നിഷ്കളങ്കമായ ഹൃദയത്തോടെ എന്‍റെ താലന്തുകളെ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക, അത് ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്തങ്ങളാകാം, കടമകളാകാം.
            ഈ നോമ്പ്കാലം ദൈവത്തില്‍ ആശ്രയിച്ച് കടമകള്‍ ചെയ്തുതീര്‍ത്തു ഞങ്ങള്‍ വിലകുറഞ്ഞ ദാസന്മാരാന് എന്ന് പറയുന്ന  എളിമ എന്നില്‍ നിറക്കാന്‍ ഉപകരിക്കുന്നതാകട്ടെ. നമ്മുക്ക് അതിനായി ശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം.

ഈ വചനങ്ങള്‍ അതിനു എനിക്ക് ശക്ക്തി നല്‍കട്ടെ....

മത്താ 6: 25-34 ,
ഉല്പത്തി 3, 1- 13.     
             


Comments

Popular posts from this blog

ISAIAH 25: 6-10 (YAHWEH’S CORONATION FEAST)

GENERAL INTRODUCTION Prophets in Israel were persons who interpreted the actions of God in the events of history. They tried to keep alive the memory of Exodus and reinterpreted the meaning of the ancient faith for new times, to proclaim God’s will in the time of crisis. After the fall of Israel (722) and Judah (598-586) they began to speak words of hope and comfort. [1] Isaiah is considered as one of the major prophet in Israel. He was the son of Amoz and a counselor of Kings. He has done his prophetic works from the second half of eighth century BC (740-701). The main kings of his time were Uzziah, Jotham, Ahas and Hezekiah. [2] The book of Isaiah has 66 chapters where it  bear witness to Yahway’s plan and dialogue with his people for about three centuries beginning with the decades in which Isaiah lived. In the first thirty one chapters we can see the activities of these kings. During his time there were two major crisis- the war with Syria and in 734 and the Assy

വി. ജോണ്‍ മരിയാ വിയാനി

"ലോകസുഖങ്ങള്‍ ആഗ്രഹിക്കാതെ ലോകത്തിനു നടുവില്‍ ജീവിക്കുന്നവന്‍, ഒരു കുടുംബത്തിലും അംഗമാകാതെ ഓരോ കുടുംബത്തിലും അംഗമാകുനവന്‍, മനുഷ്യന്‍റെ വേദനകളില്‍ പങ്കുചേരുന്നവന്‍, അവരുടെ സങ്കടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവന്‍, അവരുടെ പ്രാര്‍ഥനകള്‍ ദൈവസന്നിധിയിലേക്ക്‌ എത്തിച്ച് ദൈവത്തിന്‍റെ കരുണയും പ്രത്യാശയും അവര്‍ക്ക് തിരികെ കൊടുക്കുന്നവന്‍, ഓ പുരോഹിതാ അങ്ങയുടെ ജീവിതം എത്രയോ ശ്രേഷ്ഠം."    - (ലക്കോര്ഡയർ )               കാലചക്രം മുന്നോട്ട് നീങ്ങുകയാണ് ഒപ്പംതന്നെ നമ്മുടെ സാമൂഹികവും സാംസ്കാരികവും മതപരവുമായ കാഴ്ചപ്പാടുകളും. ആ ഗതിവിഗതികളുടെ ബഹിസ്ഫുരണം ഒരു പരിധിവരെ പൗരോഹിത്യജീവിതത്തെയും പൗരോഹിത്യകാഴ്ചപ്പാടുകളെയും തെല്ലൊന്ന് സ്വാധീനിച്ചിട്ടുണ്ട്. ഒരുകാലഘട്ടത്തിന്‍റെതന്നെ വക്താവും ഗുരുവും സംരക്ഷകനും സത്തയുമായിരുന്ന വൈദികന്‍ എന്ന പദം വിമര്‍ശനങ്ങലക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ വൈദികരുടെ മദ്യസ്ഥനായ വി. ജോണ്‍ മരിയാ വിയാനിയുടെ ജീവിതം നമുക്കൊരു നേര്‍വിചിന്തനത്തിന് വഴിയോരുക്കുന്നുണ്ട്.           അസാധാരണമായ ദൈവാശ്രയബോധം ജീവിതത്തിലുടനീളം കൊണ്ടുനടന്ന സാധാരണക്കാ