"ലോകസുഖങ്ങള്‍ ആഗ്രഹിക്കാതെ ലോകത്തിനു നടുവില്‍ ജീവിക്കുന്നവന്‍, ഒരു കുടുംബത്തിലും അംഗമാകാതെ ഓരോ കുടുംബത്തിലും അംഗമാകുനവന്‍, മനുഷ്യന്‍റെ വേദനകളില്‍ പങ്കുചേരുന്നവന്‍, അവരുടെ സങ്കടങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവന്‍, അവരുടെ പ്രാര്‍ഥനകള്‍ ദൈവസന്നിധിയിലേക്ക് എത്തിച്ച് ദൈവത്തിന്‍റെ കരുണയും പ്രത്യാശയും അവര്‍ക്ക് തിരികെ കൊടുക്കുന്നവന്‍, ഓ പുരോഹിതാ അങ്ങയുടെ ജീവിതം എത്രയോ ശ്രേഷ്ഠം." - (ലക്കോര്ഡയർ ) കാലചക്രം മുന്നോട്ട് നീങ്ങുകയാണ് ഒപ്പംതന്നെ നമ്മുടെ സാമൂഹികവും സാംസ്കാരികവും മതപരവുമായ കാഴ്ചപ്പാടുകളും. ആ ഗതിവിഗതികളുടെ ബഹിസ്ഫുരണം ഒരു പരിധിവരെ പൗരോഹിത്യജീവിതത്തെയും പൗരോഹിത്യകാഴ്ചപ്പാടുകളെയും തെല്ലൊന്ന് സ്വാധീനിച്ചിട്ടുണ്ട്. ഒരുകാലഘട്ടത്തിന്‍റെതന്നെ വക്താവും ഗുരുവും സംരക്ഷകനും സത്തയുമായിരുന്ന വൈദികന്‍ എന്ന പദം വിമര്‍ശനങ്ങലക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ വൈദികരുടെ മദ്യസ്ഥനായ വി. ജോണ്‍ മരിയാ വിയാനിയുടെ ജീവിതം നമുക്കൊരു നേര്‍വിചിന്തനത്തിന് വഴിയോരുക്കുന്നുണ്ട്. അസാധ...
ഒരിക്കല്‍ ഒരു ചര്‍ച്ചയില്‍ കേട്ട ചോദ്യം ഇതായിരുന്നു, ഈ ദൈവത്തിന് മനുഷ്യനാകാന്‍ സാധിക്കുവോ??? സമയത്തിനും കാലത്തിനും ഉപരിയായ ദൈവത്തിന് എങ്ങനെ മനുഷ്യനാകാന്‍ സാധിക്കും??? അങ്ങനെ ദൈവത്തിന് മനുഷ്യനാകാന്‍ കഴിയില്ലെങ്കില്‍ മനുഷ്യനായി അവതരിച്ച ദൈവം എന്ന് നിങ്ങള്‍ പറയുന്ന ക്രിസ്തുവില്‍ നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും???!!! ചിന്തിച്ചിട്ടുണ്ടോ ഇതിനെക്കുറിച്ച് ??? ഇന്ന് മംഗളവാര്‍ത്തക്കാലം തുടങ്ങുകയാണ്, മനുഷ്യവംശത്തെ അവരുടെ പാപത്തില്‍നിന്നു മോചിപ്പിച്ച് അവര്‍ക്ക് രക്ഷ പ്രധാനംചെയ്യാന്‍ ദൈവം മനുഷ്യനായി അവതരിച്ച ദിനത്തെ വരവേല്‍ക്കാന്‍ നാം ഒരുങ്ങുന്ന സമയം. ഇത് എന്നിലെ ദൈവാശ്രയ ബോധത്തെ ധ്യാനിക്കാനുള്ള സമയമാണ്. വിശ്വാസത്തില്‍ ആഴപ്പെടാനുള്ള അവസരമാണ്. അസാദ്ധ്യതകളെ സാദ്ധ്യതകളാക്കുന്ന ദൈവത്തെ തിരിച്ചറിയാനുള്ള അവസരമാണ്. ഈ ഒരു മംഗളവാര്‍ത്തക്കാലം വിശ്വാസത്തില്‍ ആഴപ്പെടാനുള്ള അവസരമാകട്ടെ. നമ്മുടെ വായനക്ക് ഈ വചനങ്ങള്‍ വിഷയമാകട്ടെ: ഉല്‍പ്പത്തി 17: 15-22 ലൂക്കാ 1:5-25